വണ്ടിപ്പെരിയാർ പീഡനക്കേസ്; രണ്ടാംപ്രതിക്ക് വധശിക്ഷ
വണ്ടിപ്പെരിയാർ പീഡനക്കേസിൽ രണ്ടാം പ്രതിക്ക് വധശിക്ഷ. വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലാണ് പീരുമേട് സ്വദേശി ജോമോനെ കുറ്റക്കാരനായി കണ്ടെത്തി വധശിക്ഷ വിധിച്ചത്. തൊടുപുഴ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2007 ഡിസംബർ 2 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീരുമേട് 57 ആം മൈലിൽ വലിയ വളവിന് താഴെ വള്ളോംപറമ്പിൽ മോളി, മകൾ നീനു എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പ്രതികളാണ് കേസിലുള്ളത്. ഒന്നാംപ്രതി വണ്ടിപ്പരിയാർ സ്വദേശി പുതുവൽതടത്തിൽ രാജേന്ദ്രനെ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി 2012 ജൂൺ 20ന് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here