ബജറ്റ്; ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പണം നീക്കി വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആരോഗ്യമേഖലയ്ക്ക് കൂടുതൽ പണം നീക്കിവെക്കാൻ കേന്ദ്ര സർക്കാർ. ഇടക്കാല ബജറ്റിലായിരിക്കും ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഹിതം അനുവദിക്കുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താനും പണം നീക്കിവെയ്ക്കും. പദ്ധതിയായ ആയുഷ്മാൻ ഭാരത് മികച്ച രീതിയിൽ നടപ്പിലാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര തീരുമാനം
52800 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്കായി കേന്ദ്രം കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയത്. എന്നാൽ ഇത്തവണത്തെ ബജറ്റിൽ 5 ശതമാനത്തിലധികം തുക വർദ്ധിപ്പിക്കാനാണ് കേന്ദ്ര നീക്കം. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ട്രോമ – അത്യാഹിത വിഭാഗങ്ങൾ ശക്തമാക്കാനുള്ള നടപടികളും ബജറ്റിൽ ഉണ്ടാകും ആയുഷ്മാൻ ഭാരതിന്റെ ഭാഗമായി 15000 ആരോഗ്യ – ക്ഷേമ സെന്ററുകൾക്ക് കേന്ദ്രം അനുമതി നൽകിട്ടുണ്ട്.
അടുത്ത വർഷം 5000 മുതൽ 10000 വരെ പുതിയ കേന്ദ്രങ്ങളും ആരംഭിക്കും.ഇത്തരം കേന്ദ്രങ്ങൾ വഴി തിരഞ്ഞെടുക്കപ്പെട്ട മരുന്നുകളും കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള ആരോഗ്യ സേവനങ്ങളും ഉറപ്പാക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപെടുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിക്കുള്ള വിഹിതവും വർദ്ധിപ്പിക്കും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മറ്റ് ആരോഗ്യ പദ്ധതികളും ഫിബ്രവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇടം നേടും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here