Advertisement

മലപ്പുറത്ത് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ നിരപരാധികളെന്ന് കുടുംബാംഗങ്ങള്‍

February 24, 2019
1 minute Read

മലപ്പുറം ഗവണ്മെന്റ് കോളജിൽ വിവാദ പോസ്റ്റർ പതിച്ചതിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികൾ നിരപരാധികളാണെന്ന് കുടുംബാംഗങ്ങൾ. കേസിൽ ഗൂഡാലോചന നടന്നോ എന്ന് സംശയമയുണ്ടെന്നും കുടുംബങ്ങൾ ആരോപിക്കുന്നു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ  സാമൂഹ്യ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നു.

മലപ്പുറം ഗവണ്മെന്റ് കേളേജിലെ വിദ്യാർത്ഥികളായ ഫാരിസ് റിൻഷാദ് എന്നിവർക്ക് നേരെയാണ് രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചുവെന്ന പേരിൽ പോലീസ് രാജ്യദ്രോഹം കുറ്റം ചുമത്തി കേസ് എടുത്തത്.എന്നാൽ വിദ്യാർത്ഥികൾ നിർമ്മിച്ച ആര്‍ എസ് എഫ് എന്ന  സംഘടന ഒരു ചർച്ചാ വേദി മാത്രമാണെന്നും അവർക്ക് നേരെ പോലീസ് കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയതിന്  പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കുന്നതായും വിദ്യാര്‍ത്ഥികളുടെ ബന്ധുക്കൾ ആരോപിച്ചു.

മകന് തീവ്ര സ്വാഭാവമുളള സംഘടനകളോട് അനുഭവമില്ലന്നും രാഷ്ട്രീയത്തിൽ പോലും വലിയ ഇടപെടലുകൾ നടത്താത്ത ശൈലിയാണ് അവന്റേതെന്നും ഫാരിസിന്റെ പിതാവും പറയുന്നു.

Read Moreമലപ്പുറത്ത് പോസ്റ്റർ ഒട്ടിച്ച് സംഭവം; രാജ്യദ്രോഹക്കേസിൽ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

വിദ്യാർത്ഥികളുടെ പേരിൽ പ്രചരിക്കുന്ന ചില പോസ്റ്ററുകൾ അവർ പതിച്ചതെല്ലെന്ന ആരോപണവും കേളേജിലെ ചില വിദ്യാർത്ഥികൾ പങ്കുവെക്കുന്നുണ്ട്. അതേസമയം വിദ്യാർത്ഥികൾക്ക് നേരെ രാജ്യദ്രോഹം ചുമത്തിയതിനെതിരെ പ്രതിഷേധവുമായി സാഹിത്യകാരന്മാരും ആക്ടവിസ്റ്റുകളുമടങ്ങുന്ന ഒരു സംഘം സാമൂഹ്യ പ്രവർത്തകർ സംയുക്ത പ്രസ്താവന ഇറക്കി.

മലപ്പുറം ഗവൺമെൻറ് കോളേജ് വിദ്യാർത്ഥികളായ റിൻഷദ്, ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ 124 എ വകുപ്പ് ചുമത്തിയിരുന്നു.  പ്രിൻസിപ്പാൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പ്രവർത്തകരാണിവർ എന്നാണ് ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top