Advertisement

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം പ്രവർത്തകർ സ്വാഗതം ചെയ്തത് പാകിസ്ഥാൻ പതാക വീശിയോ ? [24 Fact Check]

April 4, 2019
1 minute Read

ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിലാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നത്. പ്രഖ്യാപനം പ്രവർത്തകർ വരവേറ്റത് ഹർഷാരവത്തോടെയും, മിഠായി വിതരണം ചെയ്തുമായിരുന്നു. എന്നാൽ ഇതിനിടെ പ്രവർത്തകർ വീശിയ പതാക വിവാദമായി.

Read Also : വോട്ട് ചോദിക്കാനെത്തിയ ബിജെപി എംഎൽഎയെ ജനം തുരത്തിയോടിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം [24 Fact Check]

പ്രവർത്തകർ വീശിയത് പാകിസ്ഥാൻ പതാകയാണെന്ന തരത്തിലായിരുന്നു പിന്നീട് നടന്ന പ്രചരണങ്ങൾ. വാട്ട്‌സാപ്പ്, ഫേസ്ബുക്ക് അടങ്ങുന്ന സോഷ്യൽ മീഡിയകളിലൂടെയും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. ‘ഇതുകൊണ്ട് രാഹുൽ അമേഠി വിട്ടത്. ഈ ദേശത്തെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റുകയാണ് അദ്ദേഹം. കാരണം അദ്ദേഹത്തിന്റെ കയ്യിലുള്ളത് ത്രിവർണ പതാകയല്ല, മറിച്ച് മറ്റെന്തോ ആണ്. പിന്നെന്തിനാണ് വ്യാജ ഹിന്ദു നാടകം രാഹുൽ കളിക്കുന്നത് ? ‘ ഇത്തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ചിത്രത്തിനൊപ്പം പ്രചരിച്ച കുറിപ്പ്.

നേഷൻ വാണ്ട്‌സ് നമോ എന്ന ഫേസ്ബുക്ക് പേജിലും ഇത്തരത്തിലുള്ള കുറിപ്പുകളും, ദൃശ്യങ്ങളും പോസ്റ്റ് ചെയ്തിരുന്നു. 2,30,000 ൽ അധികം ഫോളോവേഴ്‌സ് ഉള്ള പേജിൽ പോസ്റ്റ് 4300 ലേറെ പേർ പങ്കുവെച്ചു. ‘ വയനാട് കോൺഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്തത് പാകിസ്ഥാൻ പതാകകൊണ്ട്’ എന്ന ക്യാപ്ഷനോടെയായിരുന്നു പ്രചരണങ്ങളേറെയും.

ഇതിന് പിന്നിലെ സത്യമെന്താണ് ?

പ്രവർത്തകർ വീശിയത് പാകിസ്ഥാൻ പതാകയല്ല, മറിച്ച് മുസ്ലീം ലീഗ് പതാകയാണ്. രണ്ടും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. യുഡിഎഫിന്റെ ഘടകകക്ഷികളാണ് മുസ്ലീം ലീഗ്.

ഇത് മുമ്പും പച്ച നിറത്തിലുള്ള കൊടികളും, ബാനറുകളുമെല്ലാം പാകിസ്ഥാൻ അനുകൂലമാണെന്ന തരത്തിൽ പ്രചരണങ്ങൾ നടക്കാറുണ്ട്. മെയ് 2018 ൽ കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് റാലിയിൽ പാകിസ്ഥാൻ പതാകി വീശിയെന്ന പ്രചരണം നടന്നിരുന്നു. എന്നാൽ അന്നും ഉപയോഗിച്ചത് ഐയുഎംഎലിന്റെ പതാക തന്നെയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top