ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം; അഭയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

അഭയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഒന്നും മൂന്നും പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ സിബിഐ കോടതിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ കോടതി ഉത്തരവിനെതിരെ ഈ രണ്ടു പ്രതികളും നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ വിധി.
രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ട വിധിക്കെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ അപ്പീല്‍ കോടതി തള്ളി. കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
ഫാദര്‍ തോമസ് കോട്ടൂരാനും സിസ്റ്റര്‍ സെഫിയ്ക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും വിചാരണ നേരിടണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഫാദര്‍ തോമസ് കോട്ടൂര്‍, സെഫി എന്നിവരോട് വിചാരണ നേരിടുവാനുള്ള സിബിഐ കോടതി ഉത്തരവിനെതിരെ ഈ രണ്ടു പ്രതികളും, രണ്ടാം പ്രതി ഫാദര്‍ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന് പുത്തന്പുരയ്ക്കലും ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലാണു വിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here