തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ റാലിയില്‍ പങ്കെടുത്ത ബംഗ്ലാദേശി നടനോട് രാജ്യം വിട്ടു പോകാന്‍ ആഭ്യന്തര മന്ത്രാലയം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ റാലിയില്‍ പങ്കെടുത്തുകൊണ്ട് വോട്ടു തേടിയ ബംഗ്ലാദേശി നടനെതിരെ ആഭ്യന്തര മന്ത്രാലയം. റായ്ഗഞ്ച് മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യലാല്‍ അഗര്‍വാളിനു വേണ്ടി വോട്ടു തേടിയ ഫെര്‍ദോസ് അഹമ്മദിനെതിരെയാണ് നടപടി.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.സംഭവത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൊല്‍ക്കത്ത ഫോറിനര്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ബംഗാളി നടന്മാരായ അങ്കുഷ്, പായല്‍ എന്നിവര്‍ക്കൊപ്പമാണ് ഫെര്‍ദോസ് അഹമ്മദ് റോഡ് ഷോ ചെയ്തത്. എന്നാല്‍ റോഡ് ഷോയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ബിജെപി രംഗത്ത് എത്തിയത്.നടന്‍ വിസാ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫെര്‍ദോസ് അഹമ്മദ് നിയമ ലംഘനം നടത്തിയതായ്ി ബ്യൂരോ ഓഫ് ഇമിഗ്രേഷന്‍ റിപ്പോര്‍ട്ട് നല്‍കി. മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ വിസ റദ്ദാക്കി തിരികെ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് എത്തിയ താന്‍ സൂഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രചരണത്തില്‍ പങ്കെടുത്തതാണെന്നാണ് ഫെര്‍ദോസിന്റെ വിശദീകരണം. എന്നാല്‍ ഫെര്‍ദോസിന്‍രെ പ്രചാരണ റാലിയുടെ ക്ലിപ്പുകള്‍ സഹിതമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വൈ്‌സ പ്രസിഡന്റ് ജയ് പ്രകാശ് സംസ്ഥാന ഇലക്ടറല്‍ ഓഫീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here