മ്യാന്മാറില് തടവില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുലിറ്റ്സര്‍ പുരസ്കാരം

മ്യാന്മാറില് തടവില്‍ കഴിയുന്ന റോയിട്ടേഴ്സിന്റെ രണ്ട് ലേഖകര്‍ക്ക് പുലിറ്റ്സര്‍ പുരസ്കാരം. മ്യാന്മാര് സ്വദേശികളായ വാ ലോണ്‍, ക്യാവ് സോവൂ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്.
ഗ്രാമീണരും സൈന്യവും ചേര്‍ന്ന് 10 ഓളം റോഹിംഗ്യന്‍ മുസ്ലീം വിഭാഗക്കാരെ കൊലപ്പെടുത്തിയ സംഭവത്തില്‍, റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ തടവ് ശിക്ഷ അനുഭവിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്കാരം ലഭിച്ചതും.
ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഇവര്‍ കഴിഞ്ഞ 490 ദിവസങ്ങളായി ജയിലില്‍ കഴിയുകയാണ്.
കൂട്ടത്തോടെ ആളുകളെ സംസ്കരിച്ചിട്ടുള്ള കുഴിമാടം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ‘മ്യാന്മാറിലെ കൂട്ടക്കൊല’ എന്ന റിപ്പോര്‍ട്ടിലേക്ക് വഴിതെളിച്ചത്. ഇതിനു പുറമേ 10 പേരെ കെട്ടിയിട്ടിരിക്കുന്നതിന്റെയും ശേഷം ഇവരെ വെടിയുതിര്‍ത്തു കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ഗ്രാമീണരില്‍ നിന്നും ഇവര്‍ക്ക് ലഭിക്കുകയുണ്ടായി.
എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ ലേഖകരെ അറസ്റ്റ് ചെയ്യുകയും തടവിനു വിധിയ്ക്കുകയുമായിരുന്നു. ശേഷം തടവില്‍ക്കഴിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി
സഹപ്രവര്‍ത്തകരായ സൈമണ്‍ ലെവിസ്, അന്റോണി സ്ലോഡ്കോവ്സ്കി എന്നിവരാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഇവര്‍ക്ക് പുറമേ അമേരിക്കയിലെ കുടിയേറ്റക്കാരുടെ ചിത്രങ്ങള്‍ക്കും റോയിട്ടേഴ്സിന് പുരസ്കാരം ലഭിച്ചു.വാഷിങ്ടണ്‍ പോസ്റ്റ്, അസോഷ്യേറ്റ് പ്രസും പുരസ്കാര പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനു പിന്നിലെ നികുതി വെട്ടിക്കല്‍ പുറം ലോകത്തെ അറിയിച്ച ന്യൂയോര്‍ക്ക് ടൈംസിനും 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപുമായി ബന്ധമുണ്ടായിരുന്ന സ്ത്രീകളെ പണം കൊടുത്തതുമായി ബന്ധപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തതില്‍ വാള്‍സ്ട്രീറ്റ് ജേണലിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here