തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ മിന്നല്‍ പരിശോധന തുടരുന്നു

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ നേതാക്കളുടെ വസതികളില്‍ മിന്നല്‍ പരിശോധന തുടരുന്നു. പണം കൊടുത്ത് ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന് പരാതി ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. പുതുച്ചേരിയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.രംഗസ്വാമിയുടെ വസതിയിലടക്കം സ്‌കോഡ് പരിശോധന നടത്തി വരികയാണ്.
മധുരയില്‍ എ.ഐ.എ.ഡി.എം.കെ. നേതാവിന്റെ വസതിയിലും കഴിഞ്ഞ ദിവസം പരിശോധന നടന്നിരുന്നു. എന്നാല്‍ ഇവിടെ നിന്ന് അനധികൃതമായി ഒന്നും തന്നെ കണ്ടെടുത്തതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതു കൂടാതെ ആദായ നികുതി വകുപ്പിന്റെ റെയ്ഡും തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്.
ആണ്ടിപ്പെട്ടിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ അമ്മ മക്കള്‍ മുന്നേറ്റകഴകം പാര്‍ട്ടി നേതാവിന്റെ പക്കല്‍ നിന്നും 1.48 കോടി രൂപ കണ്ടെടുത്തിരുന്നു. വെല്ലൂരില്‍ ഡി.എം.കെ. സ്ഥാനാര്‍ഥിയുടെ ഗോഡൗണില്‍നിന്ന് 11.5 കോടി രൂപ പിടിച്ചെടുത്തതിനാല്‍ വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്
റദ്ദാക്കിയിരുന്നു. 205 കോടി രൂപയാണ് ഇതുവരെ നടത്തിയ പരിശോധനയില്‍ നിന്ന് കണ്ടെടുക്കാനായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here