മിനി സ്കർട്ടിട്ട പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ പുരുഷന്മാരോട് ആവശ്യപ്പെട്ട് സ്ത്രീ: വീഡിയോ

മിനി സ്കർട്ടിട്ട പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ പുരുഷന്മാരോട് ആവശ്യപ്പെട്ട് ഒരു സ്ത്രീ. ഡൽഹിയിലെ ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൻ്റെ വീഡിയോ പങ്കു വെച്ച ഒരു പെൺകുട്ടിയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തെത്തിച്ചത്. സ്ത്രീയോട് എന്തുകൊണ്ടങ്ങനെ പറഞ്ഞു എന്ന് പെൺകുട്ടികൾ അന്വേഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
‘ഞാനും എന്റെ കൂട്ടുകാരും ഭക്ഷണം കഴിക്കാനായി റെസ്റ്റോറന്റില്‍ കാത്തിരിക്കുകയായിരുന്നു. ഈ സമയത്ത് മധ്യവയസ്ക്കയായ സ്ത്രീ, കുട്ടിവസ്ത്രം ധരിച്ചുനില്‍ക്കുന്നത് കാണുന്നത് തനിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നുവെന്ന് പറഞ്ഞു. നിങ്ങള്‍ ഒന്നും റെക്കോഡ് ചെയ്യുന്നില്ലെന്ന് കരുതുന്നു, ഈ പെണ്‍കുട്ടികള്‍ കുട്ടിവസ്ത്രങ്ങള്‍ ധരിച്ച് എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് ആകര്‍ഷിക്കാനുളള ശ്രമത്തിലാണ്. ഇവര്‍ നഗ്നരാക്കപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനും സാധ്യതയുണ്ട് എന്നായിരുന്നു അവർ പറഞ്ഞത്.’- വീഡിയോയ്ക്കൊപ്പമുള്ള പോസ്റ്റിൽ പെൺകുട്ടി കുറിയ്ക്കുന്നു
‘ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ സ്ത്രീയെ ചോദ്യം ചെയ്യാന്‍ ഞങ്ങൾ തീരുമാനിച്ചു. എന്നാല്‍ ബലാത്സംഗത്തിന് ഇരയാകാന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങള്‍ എന്നാണ് ഇതിന് മറുപടിയായി സ്ത്രീ പറഞ്ഞത്.ഇതിനിടയില്‍ റെസ്റ്റോറന്റിലെ പുരുഷന്മാരോട് കുട്ടിവസ്ത്രം ധരിച്ച ഈ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനും സ്ത്രീ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുന്നോട്ടുനീങ്ങിയ സ്ത്രീയെ ഞാനും എന്റെ കൂട്ടുകാരികളും ഷോപ്പിങ് സെന്ററിലും പിന്തുടരാന് തീരുമാനിച്ചു. തുടര്‍ന്ന് ഈ വിഷയത്തില്‍ ഇവരുടെ നിലപാട് അറിയാന്‍ ശ്രമിച്ചു. ഇവരുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യാനും ആരംഭിച്ചു.’- പെൺകുട്ടി പറയുന്നു.
തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് മാപ്പുപറയാന്‍ പെണ്‍കുട്ടികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പെണ്‍കുട്ടികളുടെ ആവശ്യം അവഗണിച്ച് സ്ത്രീ മുന്നോട്ടുപോകുന്നു. പെണ്‍കുട്ടികളുടെ ചോദ്യം ചെയ്യലില്‍ അസ്വസ്ഥയായ സ്ത്രീ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുന്നുണ്ട്.
സ്ത്രീയുടെ പെരുമാറ്റത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഏതുതരത്തിലുളള വസ്ത്രം ധരിക്കണമെന്നത് പെണ്‍കുട്ടികളുടെ അവകാശമാണ്. ഇത് ചോദ്യം ചെയ്യാന്‍ ഇവര്‍ ആരാണ് എന്ന അര്‍ത്ഥത്തിലുളള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഒരു ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here