അഞ്ചാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചരണം ഇന്ന് അവസാനിച്ചു

അഞ്ചാം ഘട്ട ലോകസഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചരണം ഇന്ന് അവസാനിച്ചു . എഴ് സംസ്ഥാനങ്ങളിലെ 51 ലോകസഭാ മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്നത്തോടെ കൊട്ടിക്കലാശിച്ചത്. രാഹുല്‍ ഗാന്ധി മത്സരിയ്ക്കുന്ന അമേഠിയില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായും കോണ്‍ ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കൊട്ടിക്കലാശത്തിന് നേത്യത്വം നല്‍കി.
മറ്റ് ഘട്ടങ്ങളില്‍ പരക്കെ അക്രമം നടന്ന പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ടം മുതല്‍ ഒരോ ബൂത്തിലും കേന്ദ്രസേനയെ വിന്യസിയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിരുമാനിച്ചു.
പരസ്യ പ്രചരണം അവസാനിച്ച ഉത്തര്‍പ്രദേശിലെ റായ് ബറേലി, അമേത്തി, ലഖ്‌നൗ തുടങ്ങി പതിനാല് മണ്ഡലങ്ങളിലും വന്‍ പ്രചരണ പരിപാടികളാണ് ഒരുക്കിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി സ് മ്യതി ഇറാനിയ്ക്ക് വേണ്ടി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷാ തന്നെ കൊട്ടിക്കലാശത്തിന് നേത്യത്വം നല്കി.
സഹോദരന്‍ കൂടിയായ രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആണ് അമേഠിയില്‍ പ്രചരണം ഏകോപിപ്പിച്ചത്. മണ്ഡലത്തിലെ പ്രശസ്തമായ ഹസ്രത്ത് മീര്‍ ഇമാമുദ്ധിന്‍ ദര്‍ഗ്ഗയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗന്ധിയും പങ്കെടുത്തു. മധ്യപ്രദേശിലെ 7 രാജസ്ഥാനിലെ 12 ജാര്‍ഖണ്ഡിലെ 4 ഉം മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയും ദേശിയ നേതാക്കള്‍ ആണ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മറ്റെല്ലാ വിഷയങ്ങളെയും അപേക്ഷിച്ച് ദേശിയത വിഷയങ്ങള്‍ പറയാന്‍ അവസാന ദിവസവും കോണ്‍ഗ്രസ്സും ബി.ജെ.പിയും മത്സരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here