മമതാ ബാനർജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

മമതാ ബാനർജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ബിജെപി ആരോപിക്കുന്നു.
വ്യാപക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണ സമയം ഇന്നലെ രാത്രി വെട്ടിക്കുറച്ചിരുന്നു. മേയ് 19ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് രാത്രി അവസാനിപ്പിക്കാനാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെയും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലകളിൽ നിന്ന് കമ്മീഷൻ മാറ്റുകയും ചെയ്തു.
Read Also : പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം; കേന്ദ്ര സേന വിന്യാസം കൂടുതൽ ശക്തമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം
ഇന്ന് പ്രധാനമന്ത്രി രണ്ട് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നുണ്ട്. റാലി കഴിഞ്ഞതിന് ശേഷം രാത്രി പത്ത് മണിയോടെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സമാജ്വാദി പാർട്ടി, ബിഎസ്പി, കോൺഗ്രസ് എന്നിവരെല്ലാം ഏകകൺഠമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കമ്മീഷന്റെ നടപടികളെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉള്ളത് ആർഎസ്എസു കാരാണെന്ന് മമത പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here