ഖാദർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിച്ചു : വിദ്യാഭ്യാസ മന്ത്രി

ഖാദർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാഭ്യാസ രംഗത്ത് 14 മേഖലകളിലെ പരിഷ്‌കാരങ്ങളാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിലെ ആശങ്കകൾ സംബന്ധിച്ച് പല തലങ്ങളിൽ സർക്കാർ ചർച്ച നടത്തിയെന്നും 14 മേഖലകളിൽ 2 മേഖലകളിലെ പരിഷ്‌കാരങ്ങൾ മാത്രമാണ് ഉടൻ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുമായും മാനേജ്‌മെൻറുമെന്റുകളുമായും ആശങ്കകൾ ചർച്ച ചെയ്തു. എൽപി, യുപി, എച്എസ്ഇ ലയിച്ചാലും ഇവയുടെ ഘടന പഴയത് പോലെ തന്നെയാകും. ഹയർ സെക്കന്ററി പ്രിൻസിപ്പൾ തന്നെയാകും യൂണിറ്റ് മേധാവി. പ്രിൻസിപ്പൾ പദവിയിൽ തുടരും. വിഎച്എസ്ഇ, ഹയർ സെക്കൻഡറി, ഡിപിഐ എല്ലാം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡിജിഇ ( ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യുക്കേഷൻ) എന്ന് ഇതി അറിയപ്പെടും. ഇതിന് ഒരു മേധാവിയുണ്ടാകും. മൂന്ന് പരീക്ഷാ വിഭാഗങ്ങളും ഒന്നിപ്പിക്കും. ഡിജിഇ ആയിരിക്കും പരീക്ഷ കൺട്രോളർ എന്നും മന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here