നെടുങ്കണ്ടം കസ്റ്റഡി മരണം; എഎസ്ഐ റെജിമോന്, സിപിഒ നിയാസ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എഎസ്ഐ റെജിമോന്, സിപിഒ നിയാസ് എന്നിവരെ പീരുമേട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ ദേവികുളം സബ് ജയിലിലേക്ക് മാറ്റി.
അതേ സമയം എസ്ഐ കെ എ സാബുവിനെ ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്കി.നാളെ വൈകുന്നേരം 6 മണി വരെയാണ് കസ്റ്റഡി. ഇന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തി കെഎ സാബുവിനെ തെളിവെടുപ്പ് നടത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തും.
ഇന്നലെയാണ് കേസിലെ പ്രതികളായ റെജിമോന്രെയും നിയാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ പ്രതികളായ എഎസ്ഐ റെജിമോനെയും പൊലീസ് ഡ്രൈവറായ നിയാസിനെയും നെടുങ്കണ്ടം ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസില്‍ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരുവരും നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ രണ്ട് പേരെയും തനിച്ചാണ് നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതി എസ്ഐ സാബുവിന്റെയും നാലാം പ്രതി സജീവ് ആന്റണിയുടെയും അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പൊലീസ് ഡ്രൈവറായ നിയാസും എഎസ്ഐ റെജിമോനും, രാജ്കുമാറിനെ മര്‍ദ്ദിച്ചെന്ന് മര്‍ദനത്തിനിരയായ മഞ്ജുവും ശാലിനിയും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here