2020 ലെ അമേരിക്കന്‍ സെന്‍സക്‌സില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തില്ല

2020 ലെ അമേരിക്കന്‍ സെന്‍സക്‌സില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേര്‍ക്കുന്നതില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി. പകരം പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ രേഖകള്‍ പങ്കിടാന്‍ ഫെഡറല്‍ ഏജന്‍സികളോട് നിര്‍ദ്ദേശിക്കുമെന്ന് ട്രംപ് അറിയിച്ചു. പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം സെന്‍സക്‌സ് ചോദ്യാവലിയിലേക്ക് ചേര്‍ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തെ സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു.
പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ അമേരിക്കയില്‍ നടത്തുന്ന സെന്‍സസില്‍ പൗരത്വത്തെ
കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്താന്‍ നേരത്തേ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം വിവാദമായതോടെ കോടതി ചോദ്യം ഉള്‍പ്പെടുത്തുന്നത് തടഞ്ഞു. പിന്നാലെയാണ് ട്രംപ് തീരുമാനത്തില്‍ നിന്നും പുറകോട്ട് പോവുന്നത്. എന്നാല്‍ അമേരിക്കയില്‍ താമസിക്കുന്ന പൗരന്മാരുടേയും പൗരന്മാരല്ലാത്തവരുടേയും വിവരം പങ്കുവെക്കുന്ന രേഖള്‍ ഹാജരാക്കാന്‍ ഫെഡറല്‍ ഏജന്‍സികളോട് നിര്‍ദ്ദേശിക്കുമെന്ന് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രായോഗികമായ തീരുമാനമാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പുതിയ തീരുമാനത്തെ വിവിധ പ്രതിപക്ഷ സംഘടനകള്‍ സ്വാഗതം ചെയ്തു. തങ്ങള്‍ വിജയിച്ചതായി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ വോട്ടിംഗ് റൈറ്റ്‌സ് പ്രോജക്റ്റിന്റെ ഡയറക്ടര്‍ ഡെയ്ല്‍ ഹോ ട്വിറ്ററില്‍ കുറിച്ചു. മറ്റ് മാര്‍ഗങ്ങളിലൂടെ വിവരം ശേഖരിക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തില്ലെന്നും ഡെയ്ല്‍ പറഞ്ഞു. സെന്‍സക്‌സില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരുടെ എണ്ണമെടുക്കുന്നതിന് കാരണമാകുമെന്നായിരുന്നു പൗരാവകാശ സംഘടനകളുടെ വിമര്‍ശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here