പേര്‍ഷ്യന്‍ സമുദ്രമേഖലയിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ അമേരിക്ക

പേര്‍ഷ്യന്‍ സമുദ്രമേഖലയിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ അമേരിക്ക. ബ്രിട്ടീഷ് കപ്പലുകള്‍ക്ക് നേരേ ഇറാന്റെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഗള്‍ഫ് രാജ്യങ്ങളുടെ ചരക്കുകപ്പലുകള്‍ക്ക് അകമ്പടിയായി ഒരാഴ്ച്ചക്കകം അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്ക് വഴി നീങ്ങുന്ന എണ്ണക്കപ്പലുകള്‍ക്ക് അകമ്പടിയൊരുക്കാനാണ് അമേരിക്കയുടെ തീരുമാനം. കപ്പലുകള്‍ക്ക് സൈനിക അകമ്പടിയും നാവിക സേനാ അകമ്പടിയും ഉറപ്പ് വരുത്തുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കയും സഖ്യരാജ്യങ്ങളും ചേര്‍ന്നാവും പദ്ധതി നടപ്പിലാവുക.
ഗള്‍ഫ് മേഖലയില്‍ കപ്പലുകളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് അമേരിക്കക്ക് നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് വൈറ്റ്‌ഹൌസ് പ്രതിനിധി ജനറല്‍ മാര്‍ക്ക് മില്ലി പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്ക് കടക്കുമ്പോഴാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രമുണ്ടായത്.
ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ഇറാനിയന്‍ കപ്പല്‍ ബ്രിട്ടീഷ് നാവിക സേന പിടികൂടിയിരുന്നു. ജിബ്രാള്‍ട്ടറില്‍ വെച്ചാണ് ദി ഗ്രേസ് വണ്‍ എന്ന കപ്പല്‍ പിടിച്ചെടുത്തത്. ഇതിന്റെ പ്രതികാരമെന്നോണമാണ് ഇറാന്‍ ബ്രിട്ടീഷ് കപ്പലുകള്‍ തടയാന്‍ ശ്രമിച്ചത്. ഈ സാഹചര്യം മുതലെടുത്താണ് ഗള്‍ഫ് സമുദ്രമേഖലയില്‍ സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള ശ്രമം അമേരിക്ക നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here