കൊലക്കേസ് പ്രതിയും ശരവണ ഭവൻ ഹോട്ടലുടമയുമായ രാജഗോപാൽ മരിച്ചു

കൊലക്കേസ് പ്രതിയും ചെന്നൈ ശരവണ ഭവൻ ഹോട്ടലുടമയുമായ പി രാജഗോപാൽ മരിച്ചു. കോടതിയുടെ പ്രത്യേക അനുമതി വാങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് പി രാജഗോപാൽ മരിച്ചത്.
ജൂലൈ 10 നാണ് രാജഗോപാലിന്റെ ആരോഗ്യ നില മോശമാകുന്നത്. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് വേണമെന്ന് കാണിച്ച് രാജഗോപാൽ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.
Read Also : കൊലപാതകം; ശരവണഭവൻ ഹോട്ടലുടമയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു
2004 ലാണ് പി രാജഗോപാൽ ഹോട്ടലിലെ ജീവനക്കാരനായ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത്. ആദ്യം പത്ത് വർഷമാണ് കോടതി തടവിനായി ശിക്ഷിച്ചതെങ്കിലും പിന്നീട് മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here