Advertisement

വെള്ളക്കെട്ടിനു പരിഹാരം; എറണാകുളം ജില്ലയില്‍ മഴയുടെ തീവ്രത കുറഞ്ഞു

August 12, 2019
1 minute Read

മധ്യകേരളത്തില്‍ ആശങ്കയുടെ കാര്‍മേഘം നീങ്ങിത്തുടങ്ങി. എറണാകുളം ജില്ലയില്‍ വെളളക്കെട്ടിന് പരിഹാരമായി. ഇടുക്കി, കോട്ടയം ജില്ലകളില്‍ മഴ ലഭ്യതയുടെ തോത് കുറഞ്ഞു. ഇടുക്കി അണക്കെട്ടില്‍ സംഭരണ ശേഷിയുടെ 38.39 ശതമാനം മാത്രമാണ് ജലനിരപ്പ്.

മധ്യകേരളത്തില്‍ മഴ ലഭ്യത കുറഞ്ഞതോടെ ജനങ്ങള്‍ ആശ്വാസത്തിന്റെ തീരത്താണ്. മഴമാറി മാനം തെളിഞ്ഞ് തുടങ്ങിയതോടെ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എറണാകുളം ജില്ലയില്‍ 74 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനാറായിരത്തോളം പേരാണ് ഉള്ളത്. വെളക്കെട്ട് ഇറങ്ങിയെങ്കിലും ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയിട്ടില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ നടക്കുന്നുണ്ട്. പെരിയാറിലെ ജലനിരപ്പില്‍ നിലവില്‍ ആശങ്കയില്ല.

ചാലക്കുടി പുഴയിലും ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയില്‍ മഴയ്ക്ക് ശമനമുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 129.65 അടിയാണ്. ഇവിടെ പരമാവധി ജലനിരപ്പ് 142 അടിയാണ്. വൃഷ്ഠിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ കല്ലാര്‍, ഇരട്ടയാര്‍ ഡാമുകള്‍ അടച്ചു. 80 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്ന മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റീ മീറ്ററായി താഴ്ത്തി. ഇടമലയാര്‍ ഡാമില്‍ സംഭരണശേഷിയുടെ 49.08 ശതമാനാണ് ജലമുള്ളത്. മുതിരപ്പുഴയാറിലെ ജലനിരപ്പ് താഴ്ന്നതോടെ മൂന്നാറിലെ വെള്ളക്കെട്ടിന് പരിഹാരമായി. പെരിയവര പാലം വഴി ഗതാഗതം പുനസ്ഥാപിച്ചു. 400-ഓളം പേരാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നത്.

കോട്ടയത്ത് ഇരുപത്തിരണ്ടായിരം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മീനച്ചിലാറിലും, മൂവാറ്റുപുഴയാറിലും ജലനിരപ്പ് കുറഞ്ഞു. അപ്പര്‍ കുട്ടനാട് മേഖലയിലും വെള്ളക്കെട്ടിന് കുറവുണ്ട്. പൂഞ്ഞാര്‍ തെക്കേക്കര നടുഭാഗം കൂട്ടിക്കല്‍ പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് നൂറ്റിയന്‍പതോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കുമരകം, തിരുവാര്‍പ്പ്, അയ്മനം, കല്ലറ മേഖലകളിലും വൈക്കം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കോട്ടയം, കുമരകം ചേര്‍ത്തല പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു. ചങ്ങനാശ്ശേരി ആലപ്പുഴ പാതയില്‍ ഗതാഗതം ഭാഗീഗമായി തടസപ്പെട്ട നിലയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top