ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന മുന്നറിയിപ്പ്; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു

ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ലഷ്‌കറുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ഒരു യുവതി ഉള്‍പ്പെടെ അഞ്ച് പേരെയാണ് കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
സംസ്ഥാനത്ത് ഏഴോളം പേര്‍ നിരീക്ഷണത്തിലാണ്. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരര്‍ക്ക് ശ്രീലങ്കയില്‍ നിന്ന് ബോട്ടുമാര്‍ഗം തമിഴ്‌നാട്ടിലെത്താന്‍ സഹായംചെയ്‌തെന്ന് സംശയിക്കുന്ന
തൃശ്ശൂര്‍ സ്വദേശിക്കൊപ്പമെത്തിയ യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിക്ക് ലഷ്‌കര്‍ സംഘവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് ചോദ്യം ചെയ്തത്.
ഭീകര വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത യുവതിയെ എന്‍ഐഎയ്ക്കു കൈമാറിയെന്നും സൂചനയുണ്ട്. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമും പിടിയിലായ യുവതിയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തു വിട്ടിട്ടില്ല.
തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ കേരളത്തിലെ 7 പേര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത തുടരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മധുര മീനാക്ഷി, രാമേശ്വരം, തിരുവണ്ണാമലൈ തുടങ്ങിയ ക്ഷേത്രങ്ങളിലും, വേളാങ്കണ്ണി പള്ളിഎന്നിവിടങ്ങളില്‍ കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.
തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയിലെ എട്ട് ജില്ലകളില്‍ 8,000 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ചെന്നൈ അടക്കമുള്ള നഗരത്തില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here