ഉത്തർപ്രദേശിൽ നിയമ വിദ്യാർത്ഥിയെ കാണാതായ സംഭവം; ബിജെപി നേതാവിനെതിരെ കേസെടുത്തു

ഉത്തർപ്രദേശിൽ നിയമ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ മുൻ ബിജെപി എംപി സ്വാമി ചിന്മയാനന്ദിനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഉത്തർപ്രദേശ് പൊലീസാണ് കേസെടുത്തത്.
ഷാജഹാൻപൂരിലെ സുഖ് ദേവാനന്ദ് കോളേജിലെ വിജ്യാർത്ഥിനിയെയാണ് കാണാതായിരിക്കുന്നത്. സ്വാമി ചിന്മയാനന്ദ് പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ ആരോപണം. വീഡിയോയിലൂടെയായിരുന്നു പെൺകുട്ടി ആരോപണം ഉന്നയിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ചിന്മയാനന്ദിനെതിരെ നടപടിയെടുക്കണമെന്ന് പെൺകുട്ടി വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. സന്ത് സമാജിന്റെ ഒരു വലിയ നേതാവ് നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്തുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞു. സഹായിക്കണമെന്ന് മോദിജിയോടും യോഗിജിയോടും അപേക്ഷിക്കുകയാണെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കോളേജിന്റെ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റാണ് ചിന്മയാന്ദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here