ബ്രിട്ടീഷ് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു

ബ്രിട്ടീഷ് പാര്‍ലമെന്റ് ഒക്ടോബര്‍ 14 വരെ സസ്‌പെന്‍ഡ് ചെയ്ത പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. നടപടിക്കെതിരെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പാര്‍ലമെന്റ് നിര്‍ത്തിവെച്ച നടപടിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തയ്യാറാക്കിയ നിവേദനത്തില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ടു.
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കുള്ള സമയം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്താകമാനം ഉയരുന്നത്. അഞ്ച് ആഴ്ചത്തേക്ക് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യാനുളള തീരുമാനത്തിന് എലിസബത്ത് രാജ്ഞി അനുമതി നല്‍കിയതിന് പിന്നാലെയാണ് ബ്രിട്ടണില്‍ പ്രതിഷേധ കൊടുങ്കാറ്റ് രൂപം കൊണ്ടത്. ജനാധിപത്യത്തിന് മേല്‍ കടന്നുകയാറനാള്ള ശ്രമം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വെസ്റ്റമിനിസ്റ്റര്‍ റോഡില്‍ അടക്കം അണി നിരന്ന പ്രതിഷേധക്കാരുടെ കയ്യില്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും യൂറോപ്യന്‍ യൂണിയന്‍ പതാകകളും ഉണ്ടായിരുന്നു.
സര്‍ക്കാരിന്റെ നടപടി പ്രതിപക്ഷത്തെയും രോഷം കൊള്ളിച്ചു. ഭരണഘടനയോടുള്ള അതിക്രമമാണു ജോണ്‍സന്റെ നടപടിയെന്നു കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍ക്രോ ആരോപിച്ചു. പ്രതിഷേധം അറിയിക്കാന്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ച് പ്രതിപക്ഷ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ രാജ്ഞിക്ക് കത്തെഴുതി. ജോണ്‍സന്‍ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെക്കുറിച്ചും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. അതേ സമയം എന്തുവന്നാലും ഒക്ടോബര്‍ 31ന് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നു ജോണ്‍സന്‍ ആവര്‍ത്തിച്ചു. ജോണ്‍സന്റെ നടപടിയെ അനുകൂലിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here