കുവൈറ്റിൽ താമസ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കുന്നു

കുവൈറ്റിൽ താമസ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. താമസനിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. താമസ നിയമം ലംഘിച്ച് കുവൈറ്റിൽ തുടരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ 4 മാസങ്ങളിൽ രേഖപ്പെടുത്തിയത്. നിലവിലെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 1,15,000 ൽ അധികം പേരാണ് താമസരേഖകൾ പുതുക്കാത്തവരായി കുവൈറ്റിൽ ഉള്ളത്.
കഴിഞ്ഞ ഏപ്രിൽ വരെ 1,07,700 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാൽ അതിനു ശേഷം ഇതു വരെ ഉള്ള കണക്കുകൾ പ്രകാരം 7 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
2018 ൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലഘട്ടത്തിൽ 58,000 പേർ താമസ രേഖകൾ ശരിയാക്കുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here