പാലാരിവട്ടം മേൽപാല അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും
പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന് ക്ലീൻ ചിറ്റ് നൽകാതെ വിജിലൻസ്. ആവശ്യമെങ്കിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് ഡിവൈഎസ്പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ അശോക് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇബ്രാഹിം കുഞ്ഞിനെ വിജൻസ് സംഘം അഴിമതി കേസിൽ ചോദ്യം ചെയ്തതോടെ ഈ ആരോപണം ശക്തമായി. അഴിമതി സംബന്ധിച്ച് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം.
കേസിൽ കുടുതൽ അറസ്റ്റ് ഉണ്ടാക്കുമെന്നും വിജിലൻസ് അറിയിച്ചു.
Read more: പാലാരിവട്ടം മേൽപാല നിർമാണ അഴിമതി; ടി ഒ സൂരജ് അറസ്റ്റിൽ
പാലാരിവട്ടം മേൽപാല നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെടെ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. കിറ്റ്‌കോ മുൻ എം. ഡി ബെന്നി പോൾ, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് ഉദ്യോഗസ്ഥർ. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സൂരജ് ഉൾപ്പെടെയുള്ളവരെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here