ആമസോൺ സംരക്ഷണം; ഉടമ്പടിയിൽ ഒപ്പുവെച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ

ആമസോൺ കാടുകളുടെ സംരക്ഷണത്തിനായി ഉടമ്പടിയിൽ ഒപ്പുവെച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ. കൊളംബിയൻ തലസ്ഥാന നഗരമായ ലെറ്റീഷ്യയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ബൊളിവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, സുറിനേം, ഗയാന, സുറിനേം, പെറു എന്നീ രാജ്യങ്ങളാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. ആമസോൺ കാടുകളിൽ തുടർച്ചയായുണ്ടാവുന്ന വൻ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കൊളംബിയൻ തലസ്ഥാനമായ ലെറ്റീഷ്യയിൽ ഇന്നലെയാണ് ആമസോൺ രാജ്യങ്ങളുടെ കൂടിക്കാഴ്ച്ച നടന്നത്. കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് നേതൃത്വം നൽകിയ ഉച്ചകോടിയിൽ പെറു പ്രസിഡന്റ്്, ഇക്വഡോർ പ്രസിഡന്റ് , ബൊളിവിയൻ പ്രസിഡന്റ് സുറിനേം വൈസ് പ്രസിഡന്റ്, ബ്രസീൽ വിദേശകാര്യ മന്ത്രി , ഗയാനയുടെ പ്രകൃതിവിഭവ മന്ത്രി എന്നിവരും പങ്കെടുത്തു. ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോ വിഡീയോ കോൺഫറൻസ് സംവിധാനം വഴി ഉച്ചകോടിയുടെ ഭാഗമായി. ആമസോണിന്റെ സംരക്ഷത്തിനായി മികച്ച ഏകോപനം രൂപപ്പെടുത്താൻ രാജ്യങ്ങൾക്കിടയിൽ ധാരണയായതായി കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക്കൂടിക്കാഴ്ച്ചക്ക് ശേഷം വ്യക്തമാക്കി.
ആമസോണിൽ ഉപഗ്രഹ നിരീക്ഷണത്തിന് സംവിധാനം ഏർപ്പെടുത്താനും ദുരന്ത നിവാരണ ശ്യംഖല രൂപീകരിക്കാനും രാജ്യങ്ങൾക്കിടയിൽ ഒപ്പുവെച്ച ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വർഷം മാത്രം ആമസോൺ കാടുകളിൽ റിപ്പോർട്ട് ചെയ്തത് 80,000 ത്തിലധികം വൻ തീപിടുത്തങ്ങളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here