ആരോഗ്യമേഖലയിലെ പ്രതിസന്ധി തുടരുന്നു; സ്റ്റെന്റ് വിതരണക്കാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും

സ്റ്റെന്റ് വിതരണക്കാരുടെ സമരം 15 ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധി തുടരുന്നു. പ്രതിസന്ധി പരിഹരിക്കുവാനായി ഇന്ന് വിതരണക്കാരുടെ സംഘടനകളുമായി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവന്തപുരത്ത് ചർച്ച നടത്തും. കുടിശ്ശിക ഇനത്തിൽ സർക്കാരിൽ നിന്ന് 43 കോടി രൂപ ലഭിക്കാനുളള പശ്ചാത്തലത്തിലാണ് വിതരണക്കാർ സമരം നടത്തുന്നത് .
കഴിഞ്ഞ മാസം 19 മുതലാണ് സ്റ്റെന്റ് കമ്പനികൾ വിതരണം നിർത്തിയത്. കോഴിക്കോട് ,ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ സ്റ്റെന്റ് വിതരണമാണ് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചത്. 43 കോടി രൂപയാണ് സർക്കാർ വിതരണക്കാർക്ക് നൽകാൻ ഉള്ളത്. ഈ പശ്ചാത്തലത്തിൽ കുടിശ്ശിക മുഴുവൻ കൊടുത്ത് തീർക്കുന്നത് വരെ മൂന്ന് മെഡിക്കൽ കോളേജുകൾക്കും സ്റ്റെന്റ് കടമായി നൽകേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന വിതരണക്കാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.
എന്നാൽ, മെഡിക്കൽ കോളേജുകളിൽ 10 ദിവസത്തേക്ക് ഉള്ള സ്റ്റോക്ക് ഉള്ളത് കൊണ്ട് ആദ്യഘട്ടത്തിൽ സമരം ആശുപത്രികളെ ബാധിച്ചിരുന്നില്ല. സമരം15-ാം ദിവസത്തിലേക്ക് കടന്നതോടെ സമരം ആശുപത്രികളെ ബാധിച്ച് തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇന്ന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടക്കുന്നത്. ഇത്തവണ രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറു
എന്ന തീരുമാനത്തിലാണ് വിതരണക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here