ഉപദേശക സമിതിയിലെ മൂന്ന് അംഗങ്ങളും രാജി വെച്ചു; രവി ശാസ്ത്രിയുടെ സ്ഥാനത്തിനു ഭീഷണി
ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുത്ത ഉപദേശക സമിതിയിലെ മൂന്ന് അംഗങ്ങളും രാജി വെച്ചു. ഭിന്നതാത്പര്യ വിഷയത്തിലെ പരാതിയുടെ പശ്ചാത്തലത്തിലാണ് സമിതിയിലെ അംഗങ്ങളെല്ലാം രാജി വെച്ചത്. കപിൽ ദേവിനു പിന്നാലെ അൻഷുമാൻ ഗെയ്ക്വാദും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചു. ഇതോടെ ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി തലവ് വിനോദ് റായ് ഇനി മുതൽ ഉപദേശക സമിതി ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചു.
ആദ്യം സമിതിയിൽ നിന്നു രാജി വെച്ചത് ശാന്താ രംഗസ്വാമി ആയിരുന്നു. സമിതിയിൽ നിന്നും രാജി വെച്ചതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനിലെ ഡയറക്ടര്‍ സ്ഥാനവും ശാന്താരംഗസ്വാമി രാജിവച്ചിരുന്നു. പിന്നീട് കപിൽ ദേവ് അധ്യക്ഷ സ്ഥാനം രാജി വെച്ചു. പിന്നീടാണ് അൻഷുമാൻ ഗെയ്ക്വാദ് രാജി സമർപ്പിച്ചത്.
സമിതി പിരിച്ചു വിട്ടതോടെ രവി ശാസ്ത്രിയുടെ നിയമനം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഇവർ നടത്തിയ നിയമനം ചോദ്യം ചെയ്യപ്പെടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മധ്യപ്രദേശ് ക്രിക്കറ്റ് കൗണ്‍സില്‍ അംഗം സഞ്ജിവ് ഗുപ്തയാണ് ഭിന്ന താത്പര്യ വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഈ പരാതിയിലാണ് ക്രിക്കറ്റ് എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ ടികെ ജയിന് മൂന്നു പേര്‍ക്കും നോട്ടീസ് അയക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here