Advertisement

സൗദിയിൽ പിടിയിലായത് 40 ലക്ഷം നിയമലംഘകർ; നാടുകടത്തിയത് 10 ലക്ഷത്തിലേറേ ആളുകളെ

November 2, 2019
1 minute Read

സൗദിയില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10 ലക്ഷത്തിലേറെ വിദേശ നിയമലംഘകരെ ഇതുവരെ നാടുകടത്തി. 7 ലക്ഷത്തോളം പേരെ ഉടന്‍ നാട് കടത്തുമെന്നും റിപോര്‍ട്ട് പറയുന്നു.

സൗദിയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡില്‍ കഴിഞ്ഞ വ്യാഴാഴ്ച വരെ 41,06,219 നിയമലംഘകര്‍ പിടിയിലായി. ഇതില്‍ 32,09,068 താമസ നിയമലംഘകരും, 6,31,628 തൊഴില്‍ നിയമലംഘകരും ഉള്‍പ്പെടും. 2,65,523 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമലംഘനങ്ങളുടെ പേരിലും അറസ്റ്റ് ചെയ്യപ്പെട്ടു. അതിര്‍ത്തി വഴി സൗദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ 71,586 പേര്‍ പിടിയിലായി. ഇതില്‍ 44 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരുമാണ്. 2866 പേര്‍ നിയമവിരുദ്ധമായി സൗദിയില്‍ നിന്നു അയല്‍രാജ്യങ്ങളിലേക്ക് കടക്കുന്നതിനിടെ പിടിക്കപ്പെട്ടു. നിയമലംഘകര്‍ക്ക് സഹായം നല്കിയ കുറ്റത്തിന് 4,643 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 1658-ഉം സൗദികളാണ്.

10,25,699 നിയമലംഘകരെ ഇതുവരെ നാടുകടത്തി. 6,88,984 വിദേശ നിയമലംഘകരെ വിമാന ടിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് സ്വദേശത്തേക്ക് കയറ്റിവിടും. 5,21,391 നിയമലംഘകരുടെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ ബന്ധപ്പെട്ട എംബസികളോട് ആവശ്യപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്‍റെ ഭാഗമായി 2017 നവംബറിലാണ് റെയ്ഡ് ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top