യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്; പൊലീസ് സൃഷ്ടിയെന്ന് യുവാക്കളുടെ ബന്ധുക്കള്‍

കോഴിക്കോട് പന്തീരങ്കാവിലെ യുഎപിഎ വകുപ്പ് ചുമത്തിയുള്ള അറസ്റ്റ് പൊലീസ് സൃഷ്ടിയെന്ന് അറസ്റ്റിലായ യുവാക്കളുടെ ബന്ധുക്കള്‍. വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കിട്ടിയെന്ന വാദം തെറ്റാണെന്നായിരുന്നു അലന്‍ ഷുഹൈബിന്റെ അമ്മ സബിത മഠത്തിലിന്റെ പ്രതികരണം. വീട്ടിലെ പുസ്തകങ്ങളുടെ പേരിലാണ് അറസ്റ്റെങ്കില്‍ ആദ്യം തന്നെ അറസ്റ്റ് ചെയ്യണമെന്നും സബിത പറഞ്ഞു.
ചെഗുവേരയേയും ഫിദല്‍ കാസ്‌ട്രോയെയും വായിക്കുന്നതുപോലെ മാവോയെ വായിക്കാതെ എങ്ങനെയാണ് ചരിത്രം പഠിക്കുകയെന്നും ഇവര്‍ ചോദിക്കുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് അലന്റെ മാതൃസഹോദരി സജിതാ മഠത്തില്‍ പറഞ്ഞു. പൊതുസമൂഹം ഒപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും സജിതാ മഠത്തില്‍ പറഞ്ഞു. തെളിവെടുപ്പിനായി വീട്ടില്‍ എത്തിച്ച താഹാ ഫസലിനെ പൊലീസ് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മ ജമീല പറഞ്ഞു.
കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നും കൈവശം സൂക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഐഎമ്മില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here