മാവോയിസ്റ്റുകൾ ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
മാവോയിസ്റ്റുകൾ ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും, ആയുധ പരിശീലന രീതികൾ വിവരിക്കുന്ന ഡയറി കുറിപ്പും പുറത്തുവിട്ട് പൊലീസ്. മഞ്ചിക്കണ്ടിയിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപുകളിൽ നിന്നും പെൻഡ്രൈവിൽ നിന്നുമാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. മാവോയിസ്റ്റുകൾ പശ്ചിമഘട്ട മലനിരകളിൽ എവിടയോ പരിശീലനം നടത്തുന്നതിൻന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ സ്ഥലം വ്യക്തമല്ല.
സിപിഐ മാവോയിസ്റ്റ് മേൽകമ്മറ്റികൾക്ക് ആയുധ പരിശീലനത്തിന്റെ ദൃശ്യങ്ങളും,ഫോട്ടോകളും അയച്ച് നൽകുന്നതിനാണ് ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് പൊലീസ് ഭാഷ്യം. മാവോയിസ്റ്റുകൾ കൊല്ലപെട്ടതിന് ശേഷം മഞ്ചിക്കണ്ടിയിലെ ഷെഡിൽ നിന്നുമാണ് ഡയറികുറിപ്പുകൾ ലഭിച്ചതെന്ന് പൊലീസ് പറയുന്നു. വ്യത്യസ്ഥ ഭൂപ്രകൃതിയിൽ എങ്ങനെ ആക്രമണം നടത്തണം,പൊലീസിനെ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങളെല്ലാം കുറിപ്പിൽ വിരവരിക്കുന്നുണ്ട്.
ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ ആയുധങ്ങളുടെ ചിത്രങ്ങളുമുണ്ട്. നിലമ്പൂരിലെ പൊലീസ് വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകൾ കൊലപെട്ടതിനുശേഷം മാവോയിസ്റ്റുകൾ തിരിച്ചടിക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. അത്യാധുനിക ആയുധങ്ങളും മാവോയിസ്റ്റുകളുടെ കൈവശം ഉണ്ടെന്ന് പൊലീസ് അറിയിച്ചു വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണ് നടന്നതെന്ന ആരോപണം ഭരണ കക്ഷിയിൽ നിന്നടക്കം ഉയർന്ന സാഹചര്യത്തിലാണ് മാവോയിസ്റ്റുകൾക്ക് എതിരെയുള്ള കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകാൾ പുറത്തുവിടുമെന്നാനാണ് പൊലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here