ആയുർവേദ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

കൊല്ലത്ത് മരുന്ന് കടത്തിയെന്ന ആരോപണത്തെ തുടർന്നുള്ള പരിശോധനക്ക് പിന്നാലെ ആയുർവേദ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ. കാർത്തികപള്ളി പുളിക്കീഴ് ആയുർവേദ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരി അരുണ (32) ആണ് തൂങ്ങി മരിച്ചത്. ഡിസ്പെൻസറിയിലെ മരുന്ന് കുറവുണ്ടെന്ന ആക്ഷേപത്തെ തുടർന്നായിരുന്നു പരിശോധന.
മരുന്നിലെ കുറവ് കണ്ടെത്താൻ മെഡിക്കൽ ഓഫീസറും മൂന്ന് പഞ്ചായത്ത് അംഗങ്ങളും ചേർന്നാണ് ഇന്ന് പരിശോധന നടത്തിയത്. പരിശോധനയിൽ ഔഷധക്കുപ്പികളിൽ വെള്ളം നിറച്ചതായി കണ്ടെത്തിയെന്നാണ് വിവരം.
പരിശോധനയെ തുടർന്ന് ചിലർ ഇവരെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയ ഇവരെ വൈകുന്നേരമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here