ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യം; കര്‍ട്ടോസാറ്റ് 3 വിക്ഷേപിച്ചു (തത്സമയ ദൃശ്യങ്ങള്‍)

ദുരന്ത നിവാരണ, നഗരാസൂത്രണ മേഖലകളില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന കാര്‍ട്ടോസാറ്റ് 3 വിക്ഷേപിച്ചു. കര്‍ട്ടോസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹം രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്.
അമേരിക്കയ്ക്ക് വേണ്ടി നിര്‍മിച്ച 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനത്തിലുണ്ട്. പിഎസ്എല്‍വി എക്‌സ്എല്‍വി 47 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക. ദുരന്ത നിവാരണം നഗരാസൂത്രണം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന് പ്രയോജനപ്പെടുത്താവുന്ന ഉപഗ്രഹമാണ് കര്‍ട്ടോസാറ്റ്.
27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിക്കാനാണ് ഐഎസ്ആര്‍ഒയുടെ ശ്രമം. ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 3 യാണ് വിക്ഷേപിക്കുന്നതില്‍ പ്രധാനപ്പെട്ട ഉപഗ്രഹം. യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് നേതൃത്വം കൊടുക്കുന്നത് ഐഎസ്ആര്‍ഒയുടെ പുതിയ വാണിജ്യ വിഭാഗം ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡാണ്.
റോക്കറ്റ് കുതിച്ചുയര്‍ന്ന് 17 മിനിറ്റ് കഴിഞ്ഞാല്‍ കാര്‍ട്ടോസാറ്റ് 3 ഭ്രമണപഥത്തില്‍ വിന്യസിക്കും. ഇതിന് അഞ്ച് വര്‍ഷമാണ് ബഹിരാകാശത്ത് കാലാവധി. ഉയര്‍ന്ന റെസലൂഷന്‍ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറ നൂതന ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് മൂന്ന്. 97.5 ഡിഗ്രി ചെരിവില്‍ 509 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണിത് സ്ഥാപിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here