ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; വോട്ടെണ്ണല്‍ 11 ന്

ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11 നായിരിക്കും വോട്ടെണ്ണല്‍ നടക്കുക. എഴുപത് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ജനുവരി 14 മുതല്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും ഡല്‍ഹിയിലേത്. നോമിനേഷനുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്. സൂക്ഷ്മ പരിശോധനയ്ക്കുള്ള അവസാന തീയതി ജനുവരി 22 ആണ്.
ശക്തമായ സുരക്ഷാ സംവിധാനത്തോടെയായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടുക എന്നത് ബിജെപി, ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികളെ സംബന്ധിച്ച് അഭിമാന വിഷയമാണ്. എണ്‍പത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടിംഗിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.
2689 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. നിരീക്ഷകര്‍ക്ക് പുറമേ സ്പെഷ്യല്‍ ഒബ്സര്‍വര്‍മാരെയും നിയമിക്കും. അനധികൃതമായ ധനവിനിമയ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശക്തമായ നിരീക്ഷണമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here