കൊല്ലത്ത് അസം സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു; ആത്മഹത്യയ്ക്ക് ശ്രമിച്ച് കൊലയാളി
കൊല്ലം അഞ്ചലിൽ അസം സ്വദേശികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. അബ്ദുൽ മാവി എന്ന ആളാണ് കൊല്ലപ്പെട്ടത്. ശേഷം അബ്ദുൽ മാവിയെ കൊലപ്പെടുത്തിയ ജലാലുദ്ധീൻ എന്നയാൾ സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
Read Also: മലപ്പുറത്ത് പോക്‌സോ പ്രതി കൊല്ലപ്പെട്ട നിലയിൽ
അഞ്ചലിലെ ചന്തമുക്കിൽ ലോഡ്ജ് മുറിയിൽ ഒന്നിച്ച് താമസിച്ചിരുന്നവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. രണ്ട് ഇറച്ചി വെട്ടുകടയിലായി ജോലി ചെയ്തിരുന്ന നാല് അസം സ്വദേശികൾ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇതിൽ രണ്ട് പേർ തമ്മിൽ വഴക്കാകുകയും തുടർന്നുള്ള ആക്രമണം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
ആക്രമണമുണ്ടായതോടെ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ ഇറങ്ങി ഓടി. കുറച്ച് സമയം കഴിഞ്ഞ് തിരികെ വന്ന് ഗ്രിൽ വഴി നോക്കുമ്പോഴാണ്, ഒരാളെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിലും മറ്റൊരാളെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലും കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയെങ്കിലും ഏറെ നേരം ഇയാൾ ഗ്രിൽ തുറക്കാൻ തയാറാകാതെ റൂമിൽ തന്നെ തുടരുകയായിരുന്നു. പിന്നീട് ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കി ആശുപത്രിയിലേക്ക് മാറ്റി.
kollam, one killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here