അവിനാശി കെഎസ്ആർടിസി അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

അവിനാശിയിലുണ്ടായ കെഎസ്ആർടിസി അപകടത്തിൽ മരിച്ച 19 പേരിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടും. ഡ്രൈവർ ഗിരീഷും, കണ്ടക്ടർ ബൈജുവുമാണ് മരിച്ചത്.
വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് മന്ത്രിമാർ ഉടൻ തിരുപ്പൂരിലേക്ക് പോകും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കൃഷി മന്ത്രി വി എസ് സുനിൽകുമാർ എന്നിവരോട് തമിഴ് നാട്ടിലെത്തി ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
Read Also : വാഹനാപകടം: അടിയന്തര നടപടികൾക്ക് പാലക്കാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി മുഖ്യമന്ത്രി
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടാകുന്നത്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന വോൾവോ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ടൈലുമായ പോയ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മരണപ്പെട്ടവരിൽ അഞ്ചു പേർ സ്ത്രീകളാണ്. മരണപ്പെട്ടവരെല്ലാം മലയാളികളാണെന്നാണ് തമിഴ്‌നാട് സ്‌പെഷ്യൽ ബ്രാഞ്ച് പറയുന്നത്.
Story Highlights- Accident, KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here