പോത്തൻകോട് മേഖല മുഴുവൻ നിരീക്ഷണത്തിലേക്ക് മാറണം; പോത്തൻകോട് സമ്പൂർണ അടച്ചിടൽ

തിരുവനന്തപുരം പോത്തൻകോട് മേഖല മുഴുവൻ നിരീക്ഷണത്തിലേക്ക് മാറണമെന്ന് നിർദേശം. മൂന്നാഴ്ച സമ്പൂർണ നിരീക്ഷണത്തിലേക്ക് മാറണമെന്നാണ് നിർദേശം. ഇന്ന് പ്രദേശത്ത് കൊവിഡ് ബാധിച്ച് അബ്ദുൽ അസീസ് മരിച്ചതിന് പിന്നാലെയാണ് നടപടി.
ഇന്ന് മരിച്ച അബ്ദുൽ അസീസ് മരണാന്തര ചടങ്ങുകൾ, വിവാഹങ്ങൾ അടക്കമുള്ള നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. എവിടെനിന്നാണ് അബ്ദുൽ അസീസിന് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല. അബ്ദുൽ അസീസിന്റെ മകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്തെ മുഴുവൻ ജനങ്ങളും നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ അർധരാത്രിയാണ് കൊവിഡ് ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് മരിച്ചത്. ഇദ്ദേഹത്തിന് രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താൻ ആരോഗ്യ വിഭാഗത്തിന് സാധിച്ചിട്ടില്ല. എവിടെ നിന്നാാണ് രോഗത്തിന്റെ ഉറവിടമെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽ അസീസ് മരണത്തിന് കീഴടങ്ങിയത്.
Read Also : രാജ്യത്തെ 10 കൊവിഡ് ഹോട്ട്സ്പോട്ടുകൾ; പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകളും
ഈ മാസം 28 മുതൽ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ജീവൻ രക്ഷിക്കാൻ സാധിക്കാതിരുന്നതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറയുന്നു.
ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു അബ്ദുൾ അസീസിന്. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here