സ്പ്രിംക്‌ളർ വിവാദത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി സെക്രട്ടറി

സ്പ്രിംക്‌ളർ കരാറിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി സെക്രട്ടറി എം ശിവശങ്കർ. കരാറിൽ നിയമോപദേശെ തേടിയിട്ടില്ലെന്നും തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ശിവശങ്കരൻ പറഞ്ഞു. സൗജന്യ സേവനമാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും താൻ തന്നെയാണ് കരാറിൽ ഒപ്പിട്ടതെന്നും ശിവശങ്കർ കൂട്ടിച്ചേർത്തു.
ഇതൊരു പർച്ചേസ് ഓർഡറാണ്. ഒരു സാധനം വാങ്ങുമ്പോൾ നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കണമെന്ന് തോന്നിയിട്ടില്ല. ഇത് അത്തരത്തിലൊരു കാര്യമായിരുന്നു. കോടതിയിൽ ഇത് സംബന്ധിച്ച കേസ് ഫയൽ ചെയ്തിട്ടുള്ള സാഹചര്യത്തിൽ തന്റെ നടപടി പരിശോധിക്കപ്പെടട്ടേയെന്നും ശിവശങ്കർ പറയുന്നു.
അതേസമയം, സ്പ്രിംക്‌ളർ വിവാദത്തിൽ തുറന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് മറവിൽ നാടുകണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ പബ്ലിക്ക് റിലേഷൻസ് ഓഫിസറെ പോലെയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. വ്യക്തികളുടെ അനുമതി വാങ്ങിയിട്ടാണോ വിവരങ്ങൾ കൈമാറുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇടാപടിനെ കുറിച്ച് മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.
Story Highlights- sprinkler,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here