രാജ്യത്തെ കൊവിഡ് മരണം 872 ആയി

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 872 ആയി. 27,892 പേർക്കാണ് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഡൽഹിയിൽ എട്ട് മലയാളി നഴ്‌സുമാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മാക്‌സ് ആശുപത്രിയിൽ ഏഴ് നഴ്‌സുമാർക്കും അംബേദ്ക്കർ മെഡിക്കൽ കോളജിലെ ഒരു മലയാളി നഴ്‌സിനുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അംബേദ്ക്കർ മെഡിക്കൽ കോളജിലെ ആറ് ഡോക്ടർമാർക്കും 20 നഴ്‌സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
Read Also : കേരളത്തിൽ സമൂഹവ്യാപനമില്ല; ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെ: മന്ത്രി കെകെ ശൈലജ
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസിലെ ഗാർഡിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴില ഓഫിസിലും കൊവിഡ് സ്ഥിരീകരിച്ചത്. എയിംസിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊവിഡ് പിടിപ്പെട്ടത്. എയിംസിലെ തന്നെ ക്യാൻസർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നഴ്‌സിനും പോസിറ്റീവായി. ഇവരുടെ രണ്ട് കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചു. നേരത്തെ എയിംസിലെ മൂന്ന് നഴ്‌സുമാർക്ക് പോസിറ്റീവായിരുന്നു. 293 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2918 ആയി.
ഗുജറാത്തിൽ മരണം 150 കടന്നു. അഹമ്മദാബാദിൽ മുനിസിപ്പൽ കൗൺസിലറും കോൺഗ്രസിന്റെ തലമുതിർന്ന നേതാവുമായ ബദറുദിൻ ഷെയ്ഖ് കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലെ ജലന്ധറിൽ അതിഥി തൊഴിലാളിയും, ജമ്മുകശ്മീരിൽ ഗർഭിണിയും മരിച്ചു. ആന്ധ്ര രാജ് ഭവനിലെ നഴ്‌സിനും, കുർണൂൽ എം.പിയുടെ ആറ് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം, രോഗം ഭേദമായ 300 തബ്‌ലീഗുകാർ തങ്ങളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ദാനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
Story Highlights- covid. coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here