ആഭ്യന്തര വിമാന സർവീസുകൾക്ക് തുടക്കം; ടിക്കറ്റ് നിരക്കിന് പരിധിയുമായി കേന്ദ്രം; നിരക്കുകൾ അറിയാം

ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്കിന് പരിധിയുമായി കേന്ദ്ര സർക്കാർ. വിമാന കമ്പനികൾക്ക് നിശ്ചയിക്കാവുന്ന ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് പുറത്തുവിട്ടു. വിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആഗസ്റ്റ് 24 വരെ ഈ നിരക്കുകളാകും പ്രാബല്യത്തിലുണ്ടാകുക. ഏറ്റവും കൂടുതൽ നിരക്കുള്ള തിരുവനന്തപുരം- ഡൽഹി വിമാന യാത്രയ്ക്ക് 18,600 രൂപ വരെ ഈടാക്കാനെ കമ്പനികൾക്ക് അനുവാദമുള്ളൂ.
വിവിധ വിഭാഗങ്ങളിലെ നിരക്കുകൾ താഴെ
കാറ്റഗറി എ – 40 മിനിറ്റിന് താഴെ (2000 – 6000 രൂപ)
കാറ്റഗറി ബി – 40 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ (2500 – 7500 രൂപ)
കാറ്റഗറി സി – 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ (3000 – 9000 രൂപ)
കാറ്റഗറി ഡി – 90 മിനിറ്റ് മുതൽ 120 മിനിറ്റ് വരെ (3500 – 10,000 രൂപ)
കാറ്റഗറി ഇ – 120 മിനിറ്റ് മുതൽ 150 മിനിറ്റ് വരെ (4500 – 13,000 രൂപ)
കാറ്റഗറി എഫ് – 150 മിനിറ്റ് മുതൽ 180 മിനിറ്റ് വരെ (5500 – 15,700 രൂപ)
കാറ്റഗറി ജി – 180 മിനിറ്റ് മുതൽ 210 മിനിറ്റ് വരെ (6500 – 18,600 രൂപ)
കേരളത്തിലെ സർവീസുകളുടെ നിരക്ക് താഴെ
കാറ്റഗറി എ – കൊച്ചി – ബംഗളൂരു, കൊച്ചി – തിരുവനന്തപുരം, കോഴിക്കോട് – ബംഗളൂരു (2000 – 6000 രൂപ)
കാറ്റഗറി ബി – ചെന്നൈ – തിരുവനന്തപുരം, കൊച്ചി – ചെന്നൈ, തിരുവനന്തപുരം -ബംഗളൂരു, തിരുവനന്തപുരം – ചെന്നൈ, ഹൈദരാബാദ് – കൊച്ചി, കോഴിക്കോട് – ചെന്നൈ, ബംഗളൂരു – കോഴിക്കോട്, കൊച്ചി – ഗോവ (2500 – 7500 രൂപ)
കാറ്റഗറി സി – അഹമ്മദാബാദ് – കൊച്ചി, പൂനെ – കൊച്ചി, ഹൈദരാബാദ് – തിരുവനന്തപുരം (3000 – 9000 രൂപ)
കാറ്റഗറി ഡി – മുംബൈ – തിരുവനന്തപുരം(3500 – 10,000 രൂപ)
കാറ്റഗറി ഇ – കൊച്ചി – അഹമ്മദാബാദ് (4500 – 13,000 രൂപ)
കാറ്റഗറി എഫ് – കോഴിക്കോട് – ഡൽഹി, കൊച്ചി- ഡൽഹി (5500 – 15,700 രൂപ)
കാറ്റഗറി ജി – തിരുവനന്തപുരം – ഡൽഹി (6500 – 18,600 രൂപ)
ലോക്ക് ഡൗണിൽ നിരവധി ആളുകൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കാതിരിക്കാനാണ് സർക്കാരിന്റെ നീക്കം. ഏഴ് വിഭാഗങ്ങളായാണ് സർവീസുകളെ തരംതിരിച്ചിരിക്കുന്നത്. നാൽപത് ശതമാനം ടിക്കറ്റുകൾ ശരാശരി നിരക്കിൽ കമ്പനികൾ നൽകണം.
domestic flight ticket rate, lock down, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here