വീടുകൾ തോറും കൊവിഡ് സർവേ നടത്തുമെന്ന് കേന്ദ്രം

രാജ്യത്ത് വീടുകൾ തോറും കൊവിഡ് സർവേ നടത്തുമെന്ന് കേന്ദ്ര സർക്കാർ. വിവിധ സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ ആണ് സർവേ നടത്തുക. 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് സർവേ നടത്തുക.
മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 38 ജില്ലകളിലാണ് സർവേ. വിഡിയോ കോൺഫറൻസിലൂടെ ആരോഗ്യമന്ത്രാലയം അധികൃതർ 45 മുൻസിപ്പൽ കോർപറേഷനുകളിലെ കളക്ടർമാരുമായും മറ്റ് ഉന്നതോദ്യോഗസ്ഥരുമായും റിവ്യൂ കൂടിക്കാഴ്ച നടത്തി.
കൊവിഡ് വ്യാപനവും മരണവും പിടിച്ചുനിർത്താൻ ജില്ലാ അടിസ്ഥാനത്തിൽ സമഗ്ര പദ്ധതി തയാറാക്കാൻ പത്ത് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നല്‍കി. വീടുകൾ തോറുമുള്ള സർവേയും പരിശോധനയും ഊർജിതമാക്കാൻ നിർദേശിച്ചു. ഡൽഹിയിൽ സമൂഹവ്യാപനമുണ്ടോയെന്ന് ചർച്ച ചെയ്യാൻ ദുരന്ത നിവാരണ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. ബെംഗളൂരുവിൽ കണ്ടൈന്മെന്റ് സോണുകളുടെ എണ്ണം 54 ആയി ഉയർന്നു.
Read Also:കൊവിഡിൽ വിറച്ച് രാജ്യം: ഇന്നലെ മാത്രം 331 മരണം; 9987 പുതിയ കേസുകൾ
കൊവിഡ് കേസുകളും മരണവും രൂക്ഷമായി നിൽക്കുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, ജമ്മുകശ്മീർ, കർണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. ജില്ലാ കലക്ടർമാർ, 45 മുനിസിപ്പൽ കോർപറേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ആരോഗ്യ മന്ത്രാലയ സെക്രട്ടറി ചർച്ച നടത്തി.
കണ്ടൈന്മെൻറ് സോണുകളിൽ ചിട്ടയായ പ്രവർത്തനമുണ്ടാകണം. വീടുവീടാന്തരമുള്ള സർവേ കാര്യക്ഷമമാക്കണം. ജനസാന്ദ്രത കൂടിയ നഗരമേഖലകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. കിടക്കകളുടെ ലഭ്യതയെ കുറിച്ച് ജനങ്ങൾക്ക് വിവരം നൽകാൻ കൃത്യമായ സംവിധാനമുണ്ടാകണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
covid survey, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here