രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ അതിതീവ്രമഴ; താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിൽ

രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ അതിതീവ്രമഴ. പലയിടങ്ങളും വെള്ളം കയറി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്നു ദിവസത്തേക്ക് വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണം. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ അതിതീവ്രമഴ ജനജീവിതത്തെ ബാധിച്ചു. ഗുജറാത്തിലെ ആനന്ദ്, ജുനഗഡ്, സൂറത്ത് തുടങ്ങിയ ജില്ലകളിൽ അതിതീവ്ര മഴയെത്തുടർന്ന് കാര്യമായ നാശനഷ്ടം ഉണ്ടായി. സൗരാഷ്ട്ര മേഖലയിലെ സുരേന്ദ്രനഗറിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കയറി. രാജ്‌കോട്ടിലെ മോട്ടിസർ ഡാമിലെ 14 ഷട്ടറുകൾ തുറന്നു. സംസ്ഥാനത്തെ 108 ഡാമുകൾക്ക് അതീവ ജാഗ്രത നിർദേശം നൽകി.
ദുരന്തനിവാരണ സേനയുടെ 13 ടീമുകളെ വിന്യസിച്ചു. ഏഴ് ജില്ലകളിൽ നടന്ന വിവിധ ഭാഗങ്ങളിൽ ഒൻപത് പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. രാജസ്ഥാനിലെ പല ജില്ലകളിലും 20 സെന്റീമീറ്ററിൽ അധികം മഴ ലഭിച്ചു. ഇരു സംസ്ഥാനങ്ങളിൽ ഇന്നും നാളെയും അതി തീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Story Highlights -heavy rain gujarath and rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here