തോല്‍വി സമ്മതിക്കാന്‍ മടിച്ച് ട്രംപ്; സമൂഹ മാധ്യമത്തിലും കുറിപ്പ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാന്‍ മടിച്ച് ഡൊണള്‍ഡ് ട്രംപ്. താന്‍ കോടതിയെ സമീപിക്കുമെന്നാണ് ട്രംപ് പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയില്‍ തങ്ങള്‍ കേസ് നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് നിയമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ട്രംപ് പ്രസ്താവനയിലൂടെ പറഞ്ഞു.
യഥാര്‍ത്ഥ വിജയി പ്രസിഡന്റ് പദവി അലങ്കരിക്കുമെന്നും ട്രംപ്. താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് ട്രംപ് ഫേസ്ബുക്കിലും കുറിച്ചിട്ടുണ്ട്.
Read Also : വിഭാഗീയതകളില്ലാത്ത പ്രസിഡന്റാവും; രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ തന്റെ വിര്‍ജീനിയന്‍ ഗോള്‍ഫ് മൈതാനത്തായിരുന്നു ഡോണള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയിലെ വിജയമാണ് ബാലറ്റ് എണ്ണിത്തീരും മുന്‍പ് തന്നെ ബൈഡനെ വിജയിയാക്കിയത്.
താന്‍ ആദരിക്കപ്പെട്ടിരിക്കുന്നുവെന്നും വിനീതനാക്കപ്പെട്ടിരിക്കുന്നുവെന്നും ബൈഡന്‍ പ്രതികരിച്ചു. രാജ്യത്തോട് ഒരുമയോടിരിക്കാനും സുഖപ്പെടാനും ബൈഡന്‍. അമേരിക്കയുടെ 46ാം പ്രസിഡന്റായിട്ടായിരിക്കും ജോ ബൈഡന്‍ ചുമതലയേല്‍ക്കുക. 273 ഇലക്ടറല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയത്. കമലാ ഹാരിസ് അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും. പെന്‍സില്‍വാനിയയില്‍ 20 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ബൈഡന്‍ നേടി. ഇനിയും ഒരു ലക്ഷം ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കാനുണ്ടെങ്കിലും ബൈഡന്‍ കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞിരിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Story Highlights – donald trump, joe biden, american election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here