ബംഗാളില്‍ ഭരണം ലഭിക്കുന്നത് വരെ ബിജെപി പ്രവര്‍ത്തകര്‍ സ്വയരക്ഷയ്ക്ക് മുളവടികള്‍ കൈയില്‍ കരുതണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍

പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്‌പോര്. അമിത് ഷായെ ‘ഡില്ലി ലഡു’ എന്ന് വിളിച്ച മമത ബാനര്‍ജിയുടെ പരമാര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. പശ്ചിമ ബംഗാളില്‍ ഭരണം ലഭിക്കുന്നത് വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയരക്ഷയ്ക്ക് മുളവടികള്‍ കൈയില്‍ കരുതണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദുലിപ് ഘോഷ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു.
ആദ്യം ബിജെപിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പിന്നാലെ ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തിറങ്ങി. ശക്തമായ ആക്ഷേപങ്ങളാണ് ബിജെപി നേത്യത്വത്തിനെതിരെ മമത ബാനര്‍ജി ഉന്നയിച്ചത്. ബംഗാളില്‍ ബിജെപിയുടെ പ്രചാരണം നയിക്കുന്ന അമിത് ഷാ ‘ദില്ലി ലഡു’ ആണെന്ന് മമത വിമര്‍ശിച്ചു.
മമതാ ബാനര്‍ജിക്ക് സമനില തെറ്റിയത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നാണ് പശ്ചിമ ബംഗാള്‍ ബിജെപി ഘടകത്തിന്റെ മറുപടി. ബംഗാളില്‍ ആക്രമിക്കുന്നവര്‍ക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്താനും പ്രവര്‍ത്തകരോട് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. ബംഗാളില്‍ പൊലീസ് ഇപ്പോള്‍ അക്രമികള്‍ക്ക് ഒപ്പമാണ്.
ബിജെപി സര്‍ക്കാര്‍ വരുന്നത് വരെ പ്രത്യാക്രമണം മാത്രമാണ് സ്വയംരക്ഷയ്ക്ക് മാര്‍ഗമെന്നും ഇതിനായി പ്രപര്‍ത്തകര്‍ മുളവടികള്‍ കൈയില്‍ കരുതണമെന്നും അക്രമിക്കുന്നവര്‍ക്ക് നല്ല തല്ല് ശിക്ഷ കൊടുക്കണമെന്നും ദുലിപ് ഘോഷ് നിര്‍ദേശിച്ചു. അക്രമണം നടത്താന്‍ ഉള്ള നിര്‍ദേശമാണ് ദുലിപ് ഘോഷിന്റെത് എന്ന പരാതിയില്‍ ബംഗാള്‍ പൊലീസ് കേസെടുക്കാനും ഇതിനകം നടപടികള്‍ തുടങ്ങി.
Story Highlights – bjp, dilip ghosh, mamata banarjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here