കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നാം പ്രതിയും പിടിയില്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍റെ മരണത്തില്‍ മൂന്നാം പ്രതിയും കസ്റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്.
അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മറ്റൊരു പ്രതി ഇസഹാഖിന്റെ മൊഴി പുറത്തായി. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിറും കൊലപാതകത്തില്‍ പങ്കാളിയായെന്ന് ഇസഹാഖാണ് മൊഴി നല്‍കിയത്. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് ഇര്‍ഷാദാണെന്നും മൊഴിയില്‍ പറയുന്നു.
Read Also : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തായിരുന്നു. ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്തെ മുസ്ലിം ലീഗ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബസ് കാത്തിരിപ്പ് കേന്ദ്രവും അക്രമികള്‍ തകര്‍ത്തു.
Story Highlights – kalluravi, murder, dyfi, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here