സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിനു ഫീൽഡിംഗ്; ഹരിയാന അടിച്ചുതകർക്കുന്നു

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിനു ഫീൽഡിംഗ്. ടോസ് നേടിയ കേരള നായകൻ സഞ്ജു സാംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബേസിൽ തമ്പിക്ക് പകരം എംഡി നിഥീഷും ബേസിൽ തമ്പിക്ക് പകരം അക്ഷയ് ചന്ദ്രനും ടീമിൽ ഇടം നേടി. അതേസമയം, ആദ്യം ബാറ്റ് ചെയ്യുന്ന ഹരിയാനക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.
ശ്രീശാന്ത് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 12 റൺസടിച്ച് ഹരിയാന നയം വ്യക്തമാക്കി. ചൈതന്യ ബിഷ്ണോയ് അപകടകാരിയായപ്പോൾ ശ്രീശാന്തും രണ്ടാം ഓവറീൽ നിഥീഷും തല്ലുകൊണ്ടു. മൂന്നാം ഓവറിലെത്തിയ ജലജ് സക്സേനയാണ് കേരളത്തിനു വിക്കറ്റ് സമ്മാനിച്ചത്. 10 റൺസെടുത്ത അരുൺ ചപ്രാനയെ സക്സേന വിഷ്ണു വിനോദിൻ്റെ കൈകളിലെത്തിച്ചു.
അഞ്ചാം ഓവറിൽ ഹിമാൻഷു റാണയും (6) മടങ്ങി. റാണയെ സക്സേന റോബിൻ ഉത്തപ്പയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം ഇന്ന് തോൽവിയറിയാത്ത ഹരിയാനക്കെതിരെ
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹരിയാന 7 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 2 റൺസ് എടുത്തിട്ടുണ്ട്. ചൈതന്യ ബിഷ്ണോയ് (31), എസ് ആർ ചൗഹാൻ (7) എന്നിവരാണ് ക്രീസിൽ.
മികച്ച റൺ നിരക്കോടെ വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തിയാൽ കേരളത്തിന് നേരിട്ട് ക്വാർട്ടറിൽ പ്രവേശിക്കാം. പരാജയപ്പെട്ടാൽ ക്വാർട്ടർ ദുഷ്കരമാവും. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച കേരളം കഴിഞ്ഞ മത്സരത്തിൽ ആന്ധ്രക്കെതിരെ പരാജയപ്പെട്ടിരുന്നു. അതേസമയം, കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച ഹരിയാന അപാര ഫോമിലാണ്.
Story Highlights – haryana batting vs kerala in syed mushtaq ali trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here