Advertisement

കേരളത്തിൽ എങ്ങനെ കേസുകൾ കൂടി? മറുപടി നൽകി മുഖ്യമന്ത്രി

January 28, 2021
2 minutes Read
how cases increased in kerala cm explains

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി. കൊവിഡ് കണക്കുകൾ വിവരിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രോ​ഗികളാകാൻ സാധ്യതയുള്ളവർ കേരളത്തിൽ കൂടുതലാണ്. അതുകൊണ്ടാണ് ഇവിടെ കൊവിഡ് കേസുകൾ വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ : ‘നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. സ്കാൻ ഡിനേവിയൻ രാജ്യങ്ങളിൽ രണ്ടും മൂന്നും തരംഗങ്ങൾ ഉണ്ടായി. ഇപ്പോഴും കുറഞ്ഞിട്ടില്ല. കൊവിഡ് പോലെ അതിവേ​ഗം പടരുന്ന ഒരു മഹാമാരിയുടെ കാര്യത്തിൽ വളരെ സ്വാഭാവികമായ ഒരു പരിമിതിയാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തിൽ രോ​ഗവ്യാപനം ഇപ്പോഴും വർധിക്കുന്നത് രോഗികളാകാൻ സാധ്യതയുള്ള, ഇതുവരെ രോ​ഗം ബാധിച്ചിട്ടില്ലാത്ത ആളുകൾ കൂടുതലാണ് എന്നതിന്റെ തെളിവാണ്. ‘

കേരളത്തിൽ ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ ആളുകൾക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. രോ​ഗികളെ കണ്ടെത്താനും ചികിത്സിക്കാനും ശേഷിയുള്ള ആരോ​ഗ്യ സംവിധാനം രോ​ഗത്തെ കുറിച്ച് അവബോധമുള്ള സമൂഹവും കേരളത്തിലുണ്ട്. ഐസിഎംആർ ഇതുവരെ നടത്തിയ സീറോ പ്രിവേലൻസ് പഠനങ്ങളിലെല്ലാം, കൊവിഡ് വന്ന് മാറിയവരുടെ എണ്ണം ഏറ്റവും കുറച്ചുള്ള പ്രദേശം കേരളത്തിലാണ്. അതുകൊണ്ട് പുതിയ സീറോ പ്രിവേലൻസ് ഡേറ്റയുടെ സഹായത്തോടെ മാത്രമേ കേരളത്തിൽ നിലവിൽ രോ​ഗവ്യാപനം ചിലർ ആരോപിക്കുന്ന രീതിയിൽ അസ്വാഭാവികമായോ എന്ന് അറിയാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കേരളത്തിൽ കൈകാര്യം ചെയ്യാനാകാത്ത നിലയിലേക്ക് രേ​ഗവ്യാപനം വളർന്നില്ല എന്നത് മനസിലാക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. നമ്മുടെ ജാ​ഗ്രതയുടേയും മികവിന്റേയും നേട്ടം തന്നെയാണ് ഇത്. അതുകൊണ്ട് വിമർശനങ്ങൾ ഏത് തരത്തിലുണ്ടായാലും, കൊവിഡ് പ്രതിരോധ പ്രവര്‌ത്തനങ്ങളിൽ നിന്ന് സര്‌‍ക്കാർ പിന്നോട്ട് പോവില്ല. യഥാർത്ഥ കണക്കുകൾ നിർഭയം ജനങ്ങൾക്ക് മുന്നിൽ പുറത്തു വിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – how cases increased in kerala cm explains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top