പിരിക്കുക, മുക്കുക എന്ന അവസ്ഥയില്‍ നിന്ന് ലീഗും യൂത്ത് ലീഗും പിന്മാറണം: മന്ത്രി കെ ടി ജലീല്‍

പിരിക്കുക, മുക്കുക എന്നത് മുഖമുദ്രയാക്കിയ അവസ്ഥയില്‍ നിന്ന് മുസ്ലിം ലീഗും യൂത്ത് ലീഗും പിന്മാറണമെന്ന് മന്ത്രി കെ ടി ജലീല്‍. കത്വ പെണ്‍കുട്ടിക്കായുള്ള പണപ്പിരിവില്‍ അന്വേഷണം വേണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു. പരസ്യമായ പ്രതികരണത്തിന് ശേഷം ഒറ്റദിവസം കൊണ്ട് എങ്ങനെയാണ് ഈ കണക്കുകള്‍ പൊങ്ങിയതെന്നും അദ്ദേഹം ചോദിച്ചു.
കത്വ പെണ്‍കുട്ടിക്കായി പിരിച്ച പണത്തില്‍ നിന്ന് 15 ലക്ഷം രൂപയെടുത്താണ് യൂത്ത് ലീഗ് യുവജനയാത്രക്കായി ഉപയോഗിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി. അക്കൗണ്ടില്‍ നിന്ന് പണം എങ്ങോട്ട് പോയെന്ന് അന്വേഷിക്കണം. ഇത് പൊതുതാത്പര്യ വിഷയമായി മാറിക്കഴിഞ്ഞു. പലരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും കെ ടി ജലീല്‍. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിച്ചത്. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണം.
Story Highlights – k t jaleel, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here