കര്‍ഷക പ്രക്ഷോഭം; വീണ്ടും ചര്‍ച്ചയ്ക്ക് കേന്ദ്രം

സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. 22 ഇനങ്ങള്‍ക്ക് എംഎസ്പി ഉറപ്പാക്കുമെന്നും വാഗ്ദാനം. അനൗദ്യോഗികമായി ഈ വിവരം കര്‍ഷകരെ അറിയിച്ചു.
അതേസമയം ബിജെപി വിളിച്ച കര്‍ഷകരുടെ യോഗം ഇന്ന് നടക്കും. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കര്‍ഷക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുക്കുമെന്നും വിവരം. ഇതിലൂടെ ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരെ സമരത്തില്‍ നിന്ന് പിന്‍മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സാന്നിധ്യം ശക്തമാക്കിയിരുന്നു. ഈ മാസം 28ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിക്കുന്ന കിസാന്‍ മഹാ പഞ്ചായത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ പങ്കെടുക്കും.
കര്‍ഷക പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കിസാന്‍ മഹാപഞ്ചായത്തുകളില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സജീവമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ അഞ്ച് കര്‍ഷക കൂട്ടായ്മകളിലാണ് പങ്കെടുത്തത്. അജ്മീറില്‍ ട്രാക്ടര്‍ റാലിക്കും നേതൃത്വം നല്‍കിയിരുന്നു.
Story Highlights – farmers protest, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here