മരണാസന്നനായ രോഗിക്ക് പ്ലാസ്മ നൽകാൻ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർ, നോമ്പുമുറിച്ച് യുവതി, ആശംസകളുമായി സോഷ്യൽ മീഡിയ

കൊവിഡിൽ പ്രതിസന്ധിയിൽ രാജ്യം വലയുകയാണ്. പ്രതിദിനം രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. അതിനിടയിൽ മനുഷ്യത്വത്തിന്റേയും സ്നേഹത്തിന്റെയും കരുണയുടേയും ഒരുപാട് കാഴ്ചകളും നാം കാണുന്നുണ്ട്. നോമ്പെടുത്ത് റമദാനിലെ അവസാന ദിനങ്ങളിലെ പ്രാർത്ഥനകളിൽ മുഴുകിയിരിക്കെ അസമിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തക നൂറി ഖാന്റെ ഫോണിലേക്കൊരു കോൾ വന്നത്.
കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിൽസയിലുള്ള പിതാവിന് പ്ലാസ്മ ആവശ്യമുണ്ട്, സഹായിക്കാമോ എന്നായിരുന്നു ആവശ്യം. മറ്റൊരു ദാതാവിനെ തേടിപ്പിടിക്കാനൊന്നും സമയമില്ലായിരുന്നു, ഉടനെ തിരിച്ചു ഇൻഡോറിലെ ആശുപത്രിയിലേക്ക്. തൻ്റെ രക്ത ഗ്രൂപ്പ് ബി പോസിറ്റീവ് ആണെന്നും നൽകാൻ സന്നദ്ധയാണെന്നും അറിയിച്ചു.
സമ്മതപത്രം പൂരിപ്പിക്കുമ്പോഴാണ് നോമ്പുകാരിയാണെന്ന വിവരം ആശുപത്രിക്കാർ ശ്രദ്ധിക്കുന്നത്. അങ്ങനെയിരിക്കെ രക്തമോ പ്ലാസ്മയോ ദാനം ചെയ്യാനാവില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഉടനെ വെള്ളം കുടിച്ചു നോമ്പ് അവസാനിപ്പിച്ച് അല്പം ഭക്ഷണം കഴിച്ച് പ്ലാസ്മ ദാനം ചെയ്തു. അസുഖബാധിതനായി അവശനിലയിലായിരുന്നു ദൂരദർശനിൽ ജോലി ചെയ്യുന്ന മനോഹർ ലാൽ റാത്തോഡാണ് പ്ലാസ്മ സ്വീകരിച്ചത്.
ആശുപത്രിയിലെ ഡോക്ടർമാർ വഴി സംഭവം പുറത്തറിഞ്ഞതോടെ അഭിനന്ദനവും പ്രാർത്ഥനകളുമറിയിച്ചു നിരവധി പേരെത്തി.നോമ്പ് കാലത്ത് സഹജീവികളുടെ ജീവൻ രക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യാനായതിന് കാരുണ്യവാനായ ദൈവത്തിന് നന്ദി പറയുന്നുവെന്നുമായിരുന്നു നൂറിയുടെ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here