രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയില്‍ വര്‍ധന; നൂറില്‍ അധികം മരണം

രാജ്യത്ത് കൊവിഡ് മുക്തരായവരില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ധിക്കുന്നു. നൂറിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. അതിജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിലാണ് ബ്ലാക്ക് ഫംഗസുള്ളത്.
സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണ് കൊവിഡ് രോഗികളില്‍ ഗുരുതരമായ ഫംഗസ് ബാധ വരാന്‍ പ്രധാന കാരണമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കൊവിഡിനൊപ്പം ഉയര്‍ന്ന പ്രമേഹവും രോഗബാധയ്ക്ക് കാരണമാകുമെന്ന് വ്യക്തമാക്കി. പ്രമേഹ, കാന്‍സര്‍ രോഗികള്‍ ജാഗ്രത പാലിക്കണമെനാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
രണ്ട് തരത്തിലുള്ള ഫംഗസ് ബാധയാണ് നിലവിലുളളത്. മുഖം, തലച്ചോറ്, മൂക്ക് എന്നിവയെ ബാധിക്കുന്നതും മറ്റൊന്ന് ശ്വാസകോശത്തെ ബാധിക്കുന്നതും. രാജ്യത്ത് ഇതുവരെ 5500 കേസുകളും 126 മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാന്, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളാണ് നിലവില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചത്. ബ്ലാക്ക് ഫംഗസിന് പിന്നാലെ ബിഹാറില്‍ വൈറ്റ് ഫംഗസ് രോഗബാധയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അപകടകാരിയായ വൈറ്റ് ഫംഗസ് രോഗബാധ നാല് പേരിലാണ് കണ്ടെത്തിയത്.
Story Highlights: black fungus, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here