ഓക്സ്ഫോർഡ്, ഫൈസർ വാക്‌സിനുകൾ ഇന്ത്യൻ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാൻ 80% ഫലപ്രദം: യൂ.കെ. പഠനം

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊവിഡ്-19 ന്റെ ജനിതക മാറ്റം വന്ന B1.617.2 വേരിയന്റിൽ നിന്നുള്ള അണുബാധ തടയുന്നതിന് ഓക്സ്ഫോർഡ് / അസ്ട്രസെനെക്ക (ഫൈസർ വാക്സിൻ) എന്നിവയിൽ നിന്നുള്ള രണ്ട് ഡോസുകൾ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് യൂ.കെ. സർക്കാർ പുതിയ പഠനത്തിൽ കണ്ടെത്തി.
ഓക്സ്ഫോർഡ്, അസ്ട്രസെനെക്ക രണ്ട് ഡോസ് വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡായി നിർമ്മിക്കുകയും ഇന്ത്യയിലെ മുതിർന്നവർക്കിടയിൽ വൈറസിനെ പ്രതിരോധിക്കാൻ നൽകുകയും ചെയ്യും.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൽ (പി.എച്ച്.ഇ.) നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് യൂ.കെ.യിലെ കണ്ടെത്തലുകൾ. രണ്ട് ഡോസുകളും ബി .117 വേരിയന്റിൽ നിന്ന് 87 ശതമാനം സംരക്ഷണം നൽകുന്നുണ്ടെന്നും ഇത് ഇംഗ്ലണ്ടിലെ കെന്റ് മേഖലയിൽ ആദ്യമായി കണ്ടെത്തിയതാണെന്നും ഇത് വളരെ പകരാൻ സാധ്യതയുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ ആഴ്ച ആദ്യം പുറത്തുവിട്ട ഏറ്റവും പുതിയ പി.എച്ച്.ഇ. സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് കഴിഞ്ഞ ആഴ്ചയില്‍ ബി 1.617.2 വേരിയന്‍റിൻറെ കേസ് എണ്ണം 2,111 വര്‍ധിച്ച് രാജ്യത്തൊട്ടാകെ 3,424 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here