Advertisement

കൊവിഡ് മഹാമാരി രാജ്യത്തെ 9,346 കുട്ടികളെ ബാധിച്ചുവെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രിംകോടതിയില്‍

June 1, 2021
1 minute Read

കൊവിഡ് മഹാമാരി രാജ്യത്തെ 9,346 കുട്ടികളെ ബാധിച്ചുവെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍. 1742 കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരശേഖരണത്തിന് ദേശീയ ബാലാവകാശ കമ്മിഷന്‍ തയാറാക്കിയ ബാല്‍ സ്വരാജ് പോര്‍ട്ടലിലാണ് കണക്കുകളുള്ളത്. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് 29 വരെയുള്ള കണക്കുകളാണ് ക്രോഡീകരിച്ചത്. 7464 കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ മരിച്ചതായി കണക്കില്‍ വ്യക്തമാക്കുന്നു. മഹാമാരി കേരളത്തിലെ 952 കുട്ടികളെയാണ് ബാധിച്ചതെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് സാഹചര്യത്തില്‍ നൂറ്റിനാല്‍പത് കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 1224 പേര്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. 985 കുട്ടികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. 6612 കുട്ടികള്‍ക്ക് അച്ഛന്‍ അല്ലെങ്കില്‍ അമ്മ മാത്രമാണുള്ളത്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ അനാഥരായതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

Story Highlights: covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top